മാലിന്യത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല; പരസ്പരം പഴിചാരി റെയില്‍വേയും കോര്‍പ്പറേഷനും

മാലിന്യത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല; പരസ്പരം പഴിചാരി റെയില്‍വേയും കോര്‍പ്പറേഷനും
തിരുവനന്തപുരം: ശുചീകരണത്തൊഴിലാളിയുടെ മരണം ഉയർത്തിയ വിവാദത്തില്‍ റെയില്‍വേയും കോർപ്പറേഷനും സർക്കാരും പരസ്പര ആരോപണം തുടരുന്നു.


ആമയിഴഞ്ചാൻ തോട് ശുചിയാക്കാനുള്ള ഉത്തരവാദിത്വം ആരുടേതെന്നതാണ് പ്രധാന തർക്കവിഷയം. അടിഞ്ഞുകൂടുന്ന മാലിന്യം ആരാണ് തോട്ടിലേക്കു തള്ളുന്നതെന്നതാണ് മറ്റൊരു വിഷയം. സർക്കാരിന്റെ പിന്തുണയോടെ കോർപ്പറേഷൻ ഒരുഭാഗത്തു നില്‍ക്കുമ്ബോള്‍, റെയില്‍വേയും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുമാണ് മറുപക്ഷത്ത്.

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ മാലിന്യക്കുന്ന് ചൂണ്ടിക്കാട്ടി റെയില്‍വേക്കെതിരേ രൂക്ഷ വിമർശനമുയരുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറും അടക്കമുള്ളവ ഏറെനാളായി കൊച്ചുവേളിയിലെ പ്ലാറ്റ്ഫോമിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. കോർപ്പറേഷൻ സെക്രട്ടറി നേരിട്ടെത്തി നോട്ടീസ് നല്‍കിയിട്ടും റെയില്‍വേ അനങ്ങിയിട്ടില്ല.

ജലസേചനവകുപ്പിനാണ് ആമയിഴഞ്ചാൻ തോടിന്റെ ചുമതല. എന്നാല്‍, ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളില്‍ മിണ്ടാതെ മാറിനില്‍ക്കുകയാണ് വകുപ്പ്.  ഇതില്‍ തോട് ശുചീകരണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. റെയില്‍േവയുടെ ഭാഗത്ത് തുരങ്കപാത ശുചീകരിക്കാൻ ജലസേചനവകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
Previous Post Next Post