30 പന്തില്‍ 31 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍; ശ്രീലങ്കയെ 161 റണ്‍സിലൊതുക്കി ഇന്ത്യ

30 പന്തില്‍ 31 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍; ശ്രീലങ്കയെ 161 റണ്‍സിലൊതുക്കി ഇന്ത്യ


പല്ലെക്കെലെ (ശ്രീലങ്ക): രണ്ടാം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കു മുന്നില്‍ 162 റണ്‍സ് വിജയലക്ഷ്യമുയർത്തി ആതിഥേയരായ ശ്രീലങ്ക.


നിശ്ചിത ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 161 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. കുഷാല്‍ പെരേരയുടെ അർധ സെഞ്ചുറിയും പത്തും നിസ്സങ്കയുടെ ഓപ്പണിങ് പ്രകടനവുമാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി രവി ബിഷ്ണോയ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവർപ്ലേയില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടി. അർഷ്ദീപ് സിങ് എറിഞ്ഞ മൂന്നാം ഓവറില്‍ കുഷാല്‍ മെൻഡിസിനെ പുറത്താക്കി ഇന്ത്യ ഓപ്പണിങ് വിക്കറ്റ് നേടി. തുടർന്ന് ഒരുമിച്ച നിസ്സങ്കയും കുഷാല്‍ പെരേരയും രണ്ടാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പത്താം ഓവറില്‍ രവി ബിഷ്ണോയ് എത്തി നിസ്സങ്കയെ പുറത്താക്കി. അപ്പോഴേക്കും താരം അഞ്ച് ഫോറുകളുടെ അകമ്ബടിയോടെ 24 പന്തില്‍ 32 റണ്‍സ് നേടിയിരുന്നു.

തുടർന്ന് കമിന്ദു മെൻഡിസും പെരേരയും ചേർന്ന് മൂന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടി. ഇതിനിടെ പത്തോവറില്‍ ശ്രീലങ്ക 80 റണ്‍സ് നേടിയിരുന്നു. 16-ാം ഓവറില്‍ ഹാർദിക് മെൻഡിസിനെ പുറത്താക്കി. 23 പന്തില്‍ 26 റണ്‍സാണ് സമ്ബാദ്യം. അതേ ഓവറില്‍ പെരേരയെയും നീക്കി. 23 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും സഹിതം 53 റണ്‍സ് നേടി. രവി ബിഷ്ണോയ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ശ്രീലങ്കയ്ക്ക് വീണ്ടും രണ്ട് വിക്കറ്റ് നഷ്ടം. ഷനകയും (പൂജ്യം) ഹസരങ്കയും (പൂജ്യം) ആണ് പുറത്തായത്.

19-ാം ഓവറില്‍ ക്യാപ്റ്റൻ ചരിത് അസലങ്കയെ സഞ്ജു സാംസന്റെ കൈകളിലെത്തിച്ച്‌ അർഷ്ദീപ് സിങ് വിക്കറ്റ് നേട്ടം രണ്ടാക്കി. അവസാന ഓവറില്‍ മഹീഷ് തീക്ഷണയെ (രണ്ട്) മടക്കി അക്ഷർ പട്ടേലും വിക്കറ്റ് നേട്ടം സ്വന്തമാക്കി. അവസാന പന്തില്‍ രമേഷ് മെൻഡിസും റണ്ണൗട്ടായി മടങ്ങി. 140-ല്‍ നാല് എന്ന നിലയിലായിരുന്ന ശ്രീലങ്ക, തുടർന്നുള്ള അഞ്ച് വിക്കറ്റുകള്‍ 21 റണ്‍സെടുക്കുന്നതിനിടെ കളഞ്ഞു. അവസാന അഞ്ചോവറുകളില്‍ മാത്രം കളഞ്ഞത് ഏഴ് വിക്കറ്റുകള്‍. കഴിഞ്ഞ ദിവസം 30 റണ്‍സിനിടെ ഒൻപത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്ന ശ്രീലങ്കയ്ക്ക് ഇന്നും അതുപോലെയുള്ള അവസ്ഥ നേരിടേണ്ടി വന്നു. അവസാന 31 റണ്‍സെടുക്കുന്നതിനിടെ നഷ്ടപ്പെട്ടത് ഏഴ് വിക്കറ്റുകള്‍.

നാലോവറില്‍ 26 റണ്‍സ് വഴങ്ങി ബിഷ്ണോയ് മൂന്ന് വിക്കറ്റ് നേടി. രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങി ഹാർദിക് രണ്ട് വിക്കറ്റുകളും നേടി. മൂന്നോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് അർഷ്ദീപ് സിങ്ങിന്റെ രണ്ട് വിക്കറ്റ് നേട്ടം. അക്ഷർ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്.


Previous Post Next Post