കൈക്കൂലി കേസില്‍ താലൂക്ക് ഓഫീസ് ജീവനക്കാരന് ഏഴ് വര്‍ഷം കഠിന തടവ്

കൈക്കൂലി കേസില്‍ താലൂക്ക് ഓഫീസ് ജീവനക്കാരന് ഏഴ് വര്‍ഷം കഠിന തടവ്
പത്തനംതിട്ട | സര്‍വ്വേ നമ്പര്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ കുറ്റത്തിന് തിരുവല്ല താലൂക്ക് ഓഫിസിലെ അറ്റന്ററെ ഏഴു വര്‍ഷം കഠിന തടവിനും 45000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന വിന്‍സി പിയെ ആണ് വിജിലന്‍സ് കോടതി ഏഴ് വര്‍ഷം കഠിന തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്

നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച് 2014 നവംബര്‍ 18 തിയതി 10,000 രൂപ കൈക്കൂലി വാങ്ങവെ കൈയ്യോടെ പിടികൂടിയത്. രണ്ട് വകുപ്പുകളിലായി നാല് വര്‍ഷം കഠിനതടവും 25,000 രൂപയും, മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപയും ഉള്‍പ്പെടെ ആകെ 7 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു.

പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന എം എന്‍ രമേശ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പത്തനംതിട്ട വിജിലന്‍സ് ഡി വൈ എസ് പി യായിരുന്ന കെ ബൈജു കുമാര്‍ അന്വേഷണം നടത്തിയത്.
Previous Post Next Post