ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു; സ്ത്രീ പ്രതിഷേധം ഭയന്നു ഗായകന്‍ പവന്‍ സിംഗ് പിന്‍മാറി


ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു; സ്ത്രീ പ്രതിഷേധം ഭയന്നു ഗായകന്‍ പവന്‍ സിംഗ് പിന്‍മാറി

ബംഗാള്‍ | പശ്ചിമ ബംഗാളിലെ അസാന്‍സോളിലെ ബി ജെ പി സ്ഥാനാര്‍ഥി പവന്‍ സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. നടനും ഗായകനുമായ പവന്‍ സിംഗിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശ ങ്ങളും വിവാദ വ്യക്തി ജീവിതവുമാണ് പിന്‍മാറ്റത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.


ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നതായും പാര്‍ട്ടി തന്നെ വിശ്വസി ക്കുകയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ചില കാരണങ്ങളാല്‍ എനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല-സിംഗ് എക്സിലൂടെ അറിയിച്ചു.


ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടി രുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിലെ ബംഗാളി സ്ത്രീകളെക്കുറിച്ചുള്ള ആക്ഷേപകരവുമായ പരാമര്‍ശങ്ങളെ നിരവധി ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഗാര്‍ഹിക പീഡനാരോപണങ്ങളും സിംഗിനെതി രെയുണ്ട്.ഗായകന്റെ ഭൂതകാല പ്രവൃത്തികളെക്കുറിച്ചും ആരോപണമുണ്ടായിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി സിംഗിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് മുന്‍ ബി ജെ പി അംഗവും ടി എം സി നേതാവുമായ ബാബുല്‍ സുപ്രിയോ പറഞ്ഞു. ബാബുല്‍ സുപ്രിയോ 2014, 2019 പൊതുതെരഞ്ഞെടുപ്പുകളില്‍ അസന്‍സോള്‍ സീറ്റില്‍ വിജയിക്കുകയും പിന്നീട് ടി എം സിയിലേക്ക് മാറുകയുമായിരുന്നു.


Previous Post Next Post